പരിശുദ്ധനായ മോർ യാക്കോബ് മ്ഫസ്ക്കോ സഹദായുടെ 1603-ാമത് ഓർമ്മപ്പെരുന്നാൾ സുറിയാനി ഓർത്തഡോക്സ് സഭ നവംബർ 27 ന് ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നു. പൗരസ്ത്യ ദേശത്തിലെ രക്തസാക്ഷിത്വത്തിന്റെ പ്രഭയായി, ബേത്ത് ഹൂസായിൽ (ലോപ്പോത്ത്) ജനിച്ച മോർ യാക്കോബ് മ്ഫസ്ക്കോ പേർഷ്യൻ സാമ്രാജ്യത്തിലെ ഉയർന്ന സൈനീക ഉദ്യോഗസ്ഥനായിരുന്നു. എന്നാൽ അദ്ദേഹം യേശു ക്രിസ്തുവിനെ സ്വന്തം രക്ഷിതാവും ദൈവവുമായി സ്വീകരിച്ചതിനാൽ ചിത്രവധം ചെയ്യപ്പെട്ട് എ.ഡി 421- ൽ രക്തസാക്ഷിയായി.
പരിശുദ്ധനായ മോറാൻ മോർ ഇഗ്നാത്തിയോസ് യാക്കോബ് ദ്വിതീയൻ പാത്രിയർക്കീസ് ബാവ സഹദായുടെ തിരുശേഷിപ്പ് മോർ ദിവന്നാസിയോസ് ജോസഫ് (രണ്ടാമൻ) മെത്രാപ്പോലീത്തായ്ക്ക് എ.ഡി 1865-ൽ നൽകുകയും, അദ്ദേഹത്തിന്റെ മാതൃ ഭവനത്തിനരികെയുള്ള
മോർ പത്രോസ്, പൗലോസ് ശ്ശീഹന്മാരുടെ നാമത്തിൽ എ.ഡി 1900-ൽ സ്ഥാപിതമായ പെങ്ങാമുക്ക് യാക്കോബായ സുറിയാനി പഴയ പള്ളിയുടെ മുൻവശത്ത് നിർമിച്ച കുരിശുപള്ളിയിൽ പരിശുദ്ധനായ മോർ ഗ്രിഗോറിയോസ് ഗീവർഗ്ഗീസ് മെത്രാപ്പോലീത്തായുടെ സാന്നിധ്യത്തോടെ എ.ഡി 1868 ഡിസംബർ 10 ന് സ്ഥാപിച്ചു.
പരിശുദ്ധനായ മോർ യാക്കോബ് മ്ഫസ്ക്കോ സഹദായുടെ തിരുശേഷിപ്പിനാൽ അനുഗ്രഹീതമായ മലങ്കരയിലെ ഏക ദൈവാലയമായ പെങ്ങാമുക്ക് സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് യാക്കോബായ സുറിയാനി പഴയ പള്ളിയിൽ നവംബർ 27 ന് പരിശുദ്ധന്റെ 1603-ാമത് ഓർമ്മപ്പെരുന്നാൾ ആചരിക്കുന്നു.